Wednesday, November 19, 2008

ബിംബങ്ങള്‍

പ്രാകൃതബിംബങ്ങളുടെ
യവനികയ്ക്കുള്ളില്‍അറിയാത്ത
നടനായി കാലം,ആള്‍മാറാട്ടം
നടത്തിക്കൊണ്ടിരിക്കുന്നു.

അറിയാത്ത സദസ്സുകളില്‍,
അറിയപ്പെടാത്ത,ആരുമല്ലാത്ത
അവന്‍,അറിവിലൂടെ അവനെത്തന്നെ
അറിയാന്‍ ശ്രമിക്കകയായിരുന്നില്ലെ?

ജരാനരകള്‍കൊണ്ട് ;
വികൃതമായവികാരത്തെ
വിറങ്ങലിപ്പിക്കാമെന്നും,
മോഹങ്ങളെ മറച്ചുവയ്ക്കാമെന്നും,
സ്വപ്നങ്ങളില്‍ മാത്രം കാലം
കരുണകാട്ടി കാണിച്ചുതരുന്നു!

കാലം വിരസതയുടെ വേലിയേറ്റം
സൃഷ്ടിച്ചത്,
കണ്ണുകളിലെ തീഷ്ണത മറച്ചുപിടിച്ചത്,
ഒരു തമാശ മാത്രമായിരുന്നില്ലെ?

അമ്മയുടെ ഗര്‍ഭപാത്രത്തിനുപോലും
വാടക നിശ്ചയിക്കുന്ന കാലത്തില്‍,
പ്രതിഫലം മോഹിക്കാത്ത ബന്ധങ്ങളുടെ
ആഴത്തില്‍ ഞാന്‍ തെരയുന്നത്,
എന്നെ ത്തന്നെയല്ലേ?

അലസമായ മുഖഭാവത്തിലും,
ഇഴപിരിഞ്ഞ മുടിയിഴകളിലും,
ദൈന്യതയുടെ മുഖം മൂടിയിലും,
ഞാന്‍ കാണാതിരുന്ന വികാരം
എന്തായിരുന്നു?

മനസ്സിന്റെ ഉള്ളറകളില്‍,
മറ്റാരുമറിയാതെ മറച്ചുവച്ചിരുന്നത്
മനസ്സിനെത്തന്നെയായിരുന്നില്ലേ?

Friday, November 7, 2008

അമ്മ

വ്യക്തമായ വരികളില്‍,
വ്യക്തമായിക്കുറിക്കാന്‍ കഴിയുന്ന,
വ്യക്തിബന്ധങ്ങളില്‍,
വെട്ടിത്തിരുത്താനാവാത്ത,ഏകബന്ധം
മാതൃബന്ധം തന്നെയല്ലേ?

ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കും,
കോരിച്ചൊരിയുന്ന പേമാരിക്കും,
ചുഴറ്റിയെറിയുന്ന കൊടുംകാറ്റിനും,
കടപുഴകിവീഴ്ത്താന്‍ കഴിയാത്ത
ഏകബന്ധവും അമ്മതന്നെയല്ലേ?

വഞ്ചിക്കുന്ന പുഞ്ചിരിക്കും,
നിശ്വസിക്കുന്ന അവിശ്വാസത്തിനും,
വീമ്പിളക്കുന്ന വികാരത്തിനും,
വിലാസമായ വിനോദത്തിനും,
വീണ്‍വാക്കുചൊല്ലിപ്പിരിയാന്‍
കഴിയാത്തഏകബന്ധവും
മാതാവുതന്നെയല്ലേ?

കാലത്തിന്റെ കണക്കുപുസ്തകത്തില്‍
നെടുകെയും,കുറുകെയുമെഴുതി
കണക്കുകൂട്ടുമ്പോള്‍,

എന്നും എങ്ങോട്ടുകൂട്ടിയാലും,
കിഴിച്ചാലും,
ഗുണിച്ചാലും,ഹരിച്ചാലും,
ഉത്തരം തെറ്റാതെകിട്ടുന്ന ഒരേ
ഒരു കണക്ക്,
അമ്മയുടേതുതന്നെയല്ലേ?

സുപ്രഭാതം പോലെ,
സന്ധ്യാദീപം പോലെ,
മനസ്സാക്ഷിയുടെ തിളക്കം പോലെ,
മാസ്മരസൌഖ്യമരുളുന്ന
മന്ത്രസ്വരൂപിണിയും മറ്റാരുമല്ലല്ലോ?

മായ്ച്ചാലും മായാത്ത
മധുര സ്മരണകളി‍ല്‍,
മങ്ങാതെ മറയാതെ മഞ്ഞുപോലെ
മനോഹരിയായ മാതൃത്വമേ....
മനസ്സുകൊണ്ട് ,മന്ദഹാസത്തോടെ
മറ്റാരുമറിയാതെ മന്ദം,മന്ദം..
മാറില്‍ ചേര്‍ന്ന് മയങ്ങട്ടെ!
ഞാന്‍....മതിവരുവോളവും....


ശ്രീദേവിനായര്‍.

Wednesday, October 29, 2008

നഷ്ടങ്ങള്‍

നഷ്ടപ്പെടുമ്പോള്‍മാത്രംതിരിച്ചറിയുന്ന
ബന്ധങ്ങളുടെ തീവ്രത,
നഷ്ടപ്പെടാതിരിക്കാന്‍വഴിയൊരുക്കുന്നില്ല;

കാലം കനിവുകാട്ടാതിരിക്കുമ്പോള്‍,
മനസ്സും ശരീരവും നഷ്ടങ്ങളെ
മറക്കാന്‍ ശ്രമിക്കുന്നു.

എന്നും ലാഭം മാത്രം കൊയ്യുന്നൊരു
യന്ത്രമായ്,ആഗ്രഹങ്ങള്‍!
അതിനായ് മാത്രം ഞാന്‍
ആശിച്ചുകൊണ്ടേയിരിക്കുന്നു!

ഇത്രയുംമോഹങ്ങള്‍എന്നിലുണ്ടായിട്ടും,
ഞാനെന്തേ നിര്‍വ്വികാരയായീ?
എന്നോട്ഞാന്‍എന്നുംചോദിക്കുന്നൂ.

ഉത്തരം ഒരു ചിരിയിലൊതുക്കുമ്പോള്‍,
കാരണവും ഞാന്‍ കണ്ടുപിടിക്കുന്നു.
എന്തെന്നല്ലേ?

ഒരുചിരിക്ക് ഞാന്‍ ഒരിക്കലും
വില നല്‍കേണ്ടതില്ലല്ലോ?
അത് എന്റേതു മാത്രമല്ലേ?
എന്റെ സ്വന്തം,പുഞ്ചിരി.!


ശ്രീദേവിനായര്‍.

Friday, October 10, 2008

മനസ്സ്

സഞ്ചരിക്കാന്‍ ദുഷ്കരമായിടത്തൊക്കെ
ഞാന്‍ ഒറ്റയ്ക്ക് സഞ്ചരിച്ചു.
സുകരമായിടത്ത് മടിച്ചുനിന്നു.

കാത്തിരുന്നവരെഎപ്പോഴുംനിരാശരാക്കി
ഏകാന്തതയുടെ തീരങ്ങളിലഭയംതേടി.
നിശയുടെനീര്‍ക്കയങ്ങളില്‍ മുങ്ങി
ത്താഴാതിരിക്കാന്‍,

സ്വപ്നങ്ങളെ പഞ്ഞിപോലെ
മൃദുലമാക്കി.
അവ,അനന്തതയില്‍ പാറിപ്പറന്ന്
എന്നെ വാനോളം ഉയര്‍ത്തിപ്പറത്തി.

സൂര്യരശ്മികള്‍ തട്ടി ഞാന്‍
ഏഴുനിറങ്ങളില്‍ പുഞ്ചിരിച്ചു.
സ്ഫടികം പോലെ നിഷ്കളങ്കമായിരി
ക്കാന്‍ആവതും ശ്രമിച്ചു.

പക്ഷേ,ഒരുയാത്രയ്ക്കുശേഷം
എന്റെ സ്വപ്നങ്ങള്‍,
മഞ്ഞുതുള്ളിയുടെ നനവേറ്റ്
പറക്കാതെ നിന്നു.

ഞാനാകട്ടെ,
കുപ്പിച്ചില്ലുപോലെ;
പൊട്ടിത്തകര്‍ന്നു!


ശ്രീദേവിനായര്‍.

Wednesday, October 1, 2008

അഹിംസ

കുറ്റപ്പെടുത്തലുകള്‍,
പരിഹാസശരങ്ങള്‍,
എല്ലാം മനുഷ്യസഹജമോ?

വേദനിപ്പിക്കുന്നവര്‍
വേദാന്തികളെപ്പോലെസംസാരിക്കുന്നു.
അഹിംസയെപ്പറ്റിപ്രസംഗിക്കുന്നു.

വേദനിക്കുന്നവന്റെകവിളില്‍
ആഞ്ഞടിക്കുമ്പോള്‍,
മറ്റേക്കവിളിന്റെഊഴവുംകാത്ത്
കണ്ടുനില്‍ക്കുന്നവന്‍പൊട്ടിച്ചിരിക്കുന്നു;
കാത്തുനില്‍ക്കുന്നു.

മഹാത്മാക്കളുടെപാത
പിന്തുടരുന്നുവെന്നവകാശപ്പെടുന്ന
സംസ്ക്കാരം,
ഇന്നുവെറും കമ്പോളച്ചരക്കുമാത്രം!

തെരുവോരങ്ങളിലെ,അശാന്തിയെ
കാണുന്നില്ല;
കണ്ടതായിനടിക്കുന്നില്ല!


ശ്രീദേവിനായര്‍.





Monday, September 29, 2008

കള്ളന്‍

വീട്ടിനുള്ളില്‍ കള്ളനെക്കണ്ടനായ
വീടുചുറ്റിഓടുന്നു,കുരയ്ക്കുന്നു.
അവന്‍പലഭാവങ്ങളുംകാണിക്കുന്നു.

ഉടമസ്ഥന്‍വന്ന്കള്ളനെകണ്ടുപിടിച്ചാലെ,
അവന്‍ കുര മതിയാക്കുകയുള്ളു.
അതുപോലെയാണെന്റെ മനസ്സുമിപ്പോള്‍,
കുരയ്ക്കുന്നനായയെപ്പോലെ
അസ്വസ്തമാണത്.

കാരണം കള്ളനെകാണിച്ചുതരാന്‍ എന്റെ
മനസ്സിനു കഴിയുന്നില്ല.
അവന്‍ ഒളിച്ചിരുന്നുതുടങ്ങിയിട്ട് കാലം
എത്രയോ കഴിഞ്ഞിരിക്കുന്നു.

ഉള്ളിലിരിക്കുന്ന കള്ളനെക്കാണാതെ
ഞാന്‍ പുറമേ അന്യേഷിച്ചു
നിരാശയായി നെടുവീര്‍പ്പിടുന്നു.
എന്നിട്ടും അവനെ ഞാന്‍ കാണുന്നുമില്ല!
കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നുമില്ല.!


ശ്രീദേവിനായര്‍.

Friday, September 26, 2008

ഒരുസ്വപ്നം

ഒരുജീവിതമിന്നെന്നെപ്പഠിപ്പിച്ചു,
പലതാംവഴിയില്‍ക്കടന്നുപോയീ..
പലതാംകാഴ്ച്ചകള്‍കാട്ടിപ്പിന്നെ
പലവാക്കുചൊല്ലിപ്പിരിഞ്ഞുപോയി.

ഒരുപാടുസ്വപ്നംകൊഴിഞ്ഞുവീണു.
സിന്ദൂരസന്ധ്യതന്‍ മോഹങ്ങളും.
ഒരുദിവ്യരാഗംപകുത്തുനല്‍കാന്‍,
ഇനിയൊരുജന്മമെനിക്കുനല്‍കു..


ശ്രീദേവിനായര്‍.

Saturday, June 7, 2008

ചതി

വരികള്‍വ്യക്തമായിരുന്നൂ..
ഞാന്‍ നോക്കി,വീണ്ടും..വീണ്ടും..വീണ്ടും..
കവിയുടെ എഴുത്തില്‍,നേരുണ്ടോ?
തീര്‍ച്ചയായും..
കവി അറിയാതെയെങ്കിലും,അവപുറത്തുതലനീട്ടും.
ചിലപ്പോള്‍,ഉഗ്രവിഷമുള്ളസര്‍പ്പമായ്..
ചിലപ്പോള്‍,മനം മയക്കുന്നമദാലസയായ്..
മറ്റുചിലപ്പോള്‍,അപശ്രുതിയുയര്‍ത്തുന്ന
ഗാനമായ്...
പക്ഷെ..
ഇപ്പോള്‍ കവിയുടെമനസ്സ്തലനീട്ടുന്നൂ..
അതില്‍മുഖംഞാന്‍ കാണുന്നില്ലാ.
അന്ധകാരം മാത്രം..
തമസ്സിന്റെനടുവില്‍,ഒന്നിനുംവയ്യാത്തനിലയില്‍,
അസത്യവും,ചതിയും,പതുങ്ങിനില്‍ക്കുന്നൂ..
കപടതയും,വഞ്ചനയും.അന്യോന്യംനോക്കി,
കണ്ണിറുക്കുന്നൂ...
അക്ഷരം അപ്പോഴും ഉത്തരമില്ലാതെ,.
അടുത്ത ഇരയ്ക്കുവേണ്ടി തലനീട്ടുന്നൂ...
ഞാന്‍ വീണ്ടും..വീണ്ടും..നോക്കി..
ഒരു മിന്നല്‍ പിണരിന്റെവെളിച്ചത്തില്‍..
എനിക്കു വായിക്കാന്‍...കഴിഞ്ഞൂ...
എഴുത്തിന്റെ എല്ലാ അക്ഷരങ്ങളിലും,
എഴുത്ത് കവിയെ ചതിക്കാന്‍ തുടങ്ങിയിരിക്കുന്നൂ..?

Wednesday, June 4, 2008

ഞാന്‍

ജാഗ്രത് അവസ്ഥയില്‍ഞാന്‍,
ഞാനായിരിക്കുമെന്നുഞാന്‍,
കരുതുന്നൂ...
സുഷുപ്തിയിലും,സ്വപ്നത്തിലും,
ഞാന്‍,ഞാനായിരിക്കണമെന്നു,
ആഗ്രഹിക്കുകയുംചെയ്യുന്നൂ...
ഞാനെന്ന എന്നെഞാന്‍സകല ഇടങ്ങളിലും,
എന്നിലും,നിങ്ങളിലും,കാണാന്‍ശ്രമിക്കയും
ചെയ്യുന്നൂ...
പിന്നെ,ഞാനാരാണ്..?
ഇതുചോദിക്കുന്നതുഞാനെന്നോടുതന്നെയല്ലേ?
നിങ്ങളിലെ എന്നെനിങ്ങള്‍,തിരയുംപോള്‍...
എന്നിലെനിങ്ങളെഞാനെന്നില്‍ത്തന്നെകാണുന്നൂ..
നാമെന്നുമൊന്നുതന്നെയാണു..
ഒരുജീവിതത്തിന്റെതടവിലാക്കപ്പെട്ട,
പല അവസ്ഥാന്തരങ്ങള്‍...
പിന്നെ നാം എന്തിനുകലഹിക്കുന്നൂ?
സ്നേഹിക്കുക,അന്യരെ..
അവരില്‍ക്കൂടിഅവനവനേയും....

Monday, June 2, 2008

മൌനം

ഒരുശബ്ദംപുറപ്പെടുകയാണു..
അതുഇരകളെകൊന്നുതിന്നുന്ന,
ജീവികളെപ്പോലെയാണു..
വലിയവ,ചെറിയവയെകൊന്നു..
അവസാനംവലിയശബ്ദങ്ങള്‍,
ഉള്ളിടത്തേയ്ക്ക്,ചെറിയവ വരാതായീ..
ചെറിയശബ്ദങ്ങള്‍പരല്‍മീനുകളെപ്പോലെ,
ഓടിക്കൊണ്ടിരുന്നൂ...
പുറത്തുവന്നാല്‍,വിഴുങ്ങുമെന്നുഭയന്നു,
അകന്നുതന്നെക്കഴിഞ്ഞു..
അവജനിക്കാതെതന്നെജീവിക്കാന്‍,
ശ്രമിക്കുന്നുണ്ടായിരുന്നൂ...
അവമൌനമായിരുന്നൂ...
അവയുടെഅര്‍ത്ഥംസമ്മിശ്രമാണു...
അവപലകാലങ്ങളിലും,പലയിടങ്ങളിലുമുണ്ട്..
അവ ഒരിക്കലും പിറവി യെടുക്കില്ലെന്നു,
ഉറപ്പുകൊടുത്തുകൊണ്ടുകഴിയുകയാണ്..
ചിലമൌനങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പു,
അവയ്ക്ക്ശബ്ദമാകാന്‍,കഴിഞ്ഞിരുന്നുവോ??
മരണത്തെക്കുറിച്ചു അവയെങ്ങനെ മനസ്സിലാക്കീ...??

Friday, May 23, 2008

വാക്കുകള്‍

വാക്കുകള്‍,ചിലപ്പോള്‍ശരങ്ങളാണ്...
മറ്റുചിലപ്പോള്‍,തവളകളാണ്...
ചാടിച്ചാടിനടക്കും..
ഓന്തുകള്‍,പ്രാവുകള്‍,ദിനോസറുകള്‍,
പലവിധമുണ്ട്,വാക്കുകള്‍..
നിറം മാറാന്‍ വാക്കുകള്‍ക്കേ..അറിയൂ..
ഉച്ചരിക്കുമ്പോഴോ,ആസ്വദിക്കുമ്പോഴോ,
വാക്കുകള്‍ സ്വയം ആലോചിക്കാറില്ല,
തന്റെ അസ്വാതന്ത്ര്യത്തെപ്പറ്റി,
ഒരിക്കല്‍ ,ഒരുവാക്കുപറഞ്ഞു.,
വേണ്ടായിരുന്നൂ..ഒന്നും,വേണ്ടായിരുന്നൂ...
ജീവിതം,വ്യര്‍ത്ഥമായതുപോലെ...
എന്തിനുവേണ്ടിയായിരുന്നൂ,ഇതൊക്കെ..?
വാക്കിനുവേണ്ടാത്തജീവിതം,
മനുഷ്യനു,വേണ്ടിയിരിക്കുന്നൂ...
വാക്കിനെ,വ്യഭിചരിക്കുന്ന മനുഷ്യനു.....

Thursday, May 15, 2008

വിളക്കിയ കണ്ണികള്‍

പിരിയാന്‍ കഴിയില്ലെന്നറിയുമ്പോള്‍,
പിരിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുമ്പോള്‍,
കൂടെച്ചേര്‍ന്നു പിരിമുറുക്കാന്‍ ശ്രമിക്കുന്ന,
ഒരു ശക്ത്തിയാണ് ഐക്യം.
ഇതു,സമൂഹത്തിനു സമൂഹത്തോടുള്ള,
മനുഷ്യനു,മനുഷ്യനോടുള്ള
ജീവനു,ജീവനോടുള്ള,
പ്രതിപത്തിയോ?പ്രതിബദ്ധതയോ?
കപടതയോ?
സദാചാരമോ?
അതോ...വെറും തോന്നലുകള്‍മാത്രമോ?
ഏതായാലും,കണ്ണികള്‍ ചേര്‍ത്തു,
വിളക്കുന്നതിനേക്കാളുമെത്രയോഎളുപ്പമാണു,
കണ്ണികള്‍ പൊട്ടിച്ചുമാറ്റുക..
വിളക്കിയകണ്ണികളൊരിക്കലുംസ്ഥിരമായിട്ടിരിക്കില്ല,
തേയ്മാനം അതിനെ എപ്പോഴും രാകി,
ത്തീര്‍ത്തുകൊണ്ടേയിരിക്കും..

Sunday, May 11, 2008

അമ്മ

അമ്മ, രണ്ടക്ഷരത്തിലൊതുങ്ങുമര്‍ത്ഥമോ?
അര്‍ത്ഥശൂന്യതയോ?എന്നെനോക്കി
ച്ചിരിക്കുന്നൂ അര്‍ത്ഥഗര്‍ഭമായ്,മെല്ലെ..മെല്ലെ..

യൌവ്വനം സമ്മാനിച്ച ഉദരത്തിന്‍പുഷ്പ്പങ്ങളെ,
പൂമരക്കൊമ്പുകളാക്കിമാറ്റിയവളമ്മ,
അമ്മയാം കാലത്തിന്റെദീനതയാര്‍ന്നമുഖം,
വിങ്ങിക്കരയുമ്പോള്‍ നാമെന്തോമറക്കുന്നൂ.

മിന്നുന്നകണ്ണുകളില്‍ ദീനതനിഴലിക്കും,
ചുമന്നുതുടുത്തൊരുകവിള്‍ത്തടം വിളറീടും,
അക്ഷരവ്യക്തത അക്ഷരതെറ്റുകളായ്നാവില്‍വീഴും,
നടനവശ്യത നടക്കാന്‍പോലുംവയ്യാതാക്കും.

പൊയ്പ്പോയവസന്തത്തിന്‍ തിളക്കവും മനസ്സിലേറ്റി,
ഗതകാലജീവിതസൌരഭം സ്വപ്നംകാണും,
അന്നത്തെയുവതി ഇന്നെന്തേ തളര്‍ന്നുപോയ്,
ഇന്നത്തെഅമ്മയേ എന്തേമറന്നുപോയ്.

സകലവും മക്കള്‍ക്കുനല്‍കുവാന്‍ ശ്രമിച്ചവള്‍,
സകലവുമവരുടെ നന്മയ്ക്കായ്ചെയ്തവള്‍,
തന്നിലെജീവന്‍ പോലുമവര്‍ക്കായുഴിഞ്ഞവള്‍,
തന്നിലെകഥയില്ലായ്മയിലിന്നും ലജ്ജിക്കുന്നൂ..

Thursday, May 1, 2008

ആദ്യമായ്

പട്ടുടുപ്പിട്ടൊരു ബാലചാപല്യങ്ങള്‍,
പട്ടുറുമാലില്‍കണ്‍ തുടച്ചു,
അച്ഛന്റെ കൈപിടിച്ചിന്നും പതിവുപോല്‍,
അക്ഷരത്തിന്‍ ചുറ്റില്‍ഞാന്‍ നടന്നൂ.
അറിവില്ലാപൈതലായ് യെന്നുള്ളമെന്തിനോ,
അറിവുകള്‍ക്കായ് പരതിനിന്നൂ.
അറിയാത്തഭാവത്തില്‍ അച്ഛന്‍പിടിവിട്ടു,
അകലെയെങ്ങോ പോയ്മറഞ്ഞൂ.
അറിവുകളായിരം നേടിയെടുക്കുവാന്‍
അക്ഷരമാലയെന്‍ കൈപിടിച്ചു.
അറിവിന്‍ നിറവിനായ്കാത്തുനിന്നൂ,ഞാന്‍
അച്ഛനെവീണ്ടും തെരഞ്ഞുനിന്നൂ
നിറയും മിഴികളുമായ് വഴിവക്കില്‍,
അച്ഛനെ ഓര്‍ത്തുഞാന്‍ കരഞ്ഞൂ..

Friday, January 11, 2008

Flowering Trees



Flowers marked me,
Standing a blossom tree.
Searching for flowers.
They did come.
Many think
Dreams of flowers
Are real.
I filled flowers with
Offerings.
Flowers is not a message
Flower Should not become a message
Flowers are to wither.
No one needs flowers that
Withered yesterday!
Remembering even
The withered flowers
Is against the Nature!
Flowering tree shouldn;t feel loneliness.
So felling flowers,
I kept my loniless away,
There was no fragrance of flowers
On my trunk
Finally flowers did forget me.
None recognized me.
Each flower hurried to grow.
Is growth a sin?
In the fulfillment of growth
Even if beauty and fragrance are gained,
A fall is inevitable.
I got bored
Looking up again and again.
Can you put me down?

Saturday, January 5, 2008

Solitude


I build a monument for my sorrows
On the planet of solitude.
Thoughts fly like butterflies.
The friends who said would come
Do not call even.
Grief is not for the mind to bear now.
Its the right of the body.
Grief has neither languages nor countries or homes.
They began from one place and goes somewhere.
But will my body suffice to harbor
The Wandering Pains?
I wait on the beaches of memories
But my mind is now shattered as sand.
Is this fragmentation
My existence?
I walk, wafting off many people in me.
All soft emotions turned hard iron,
By the touch of time.
How changed I am!